Saturday, January 13, 2007

വിവാഹദിനത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍...

ജനുവരി പതിമൂന്നിന്‍റെ ഇളംകുളിരുള്ള പ്രഭാതം...!

സൂര്യന്‍ ഉയര്‍ന്നു പൊങ്ങിയിട്ടേയുള്ളൂ...

‘ഇതു മതി...’ ക്യാമറാമാന്‍റെ വാക്കുകള്‍ കേട്ട് അയാള്‍ക്ക് സമാധാനമായി. നേരം കുറേയായി അയാളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നടക്കുകയും നില്‍ക്കുകയും മുഖമുയര്‍ത്തുകയും തിരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയിട്ട്.

ദിവസങ്ങളോളമായി ശരിക്കൊന്നുറങ്ങിയിട്ട്... കാര്യങ്ങളെല്ലാം നോക്കി നടത്താന്‍ ഉപ്പയും അഞ്ച് അനിയന്മാരും പിന്നെ പ്രിയപ്പെട്ട കൂട്ടുകാരും കുടുംബക്കാരുമുണ്ട്. എങ്കിലും സ്വന്തം ടെന്‍ഷന്‍ അവനവന്‍ തന്നെ ചുമന്നല്ലേ തീരൂ. ഇന്നത്തേക്കൂടെ കഴിഞ്ഞാല്‍ സുഖമായിട്ടുറങ്ങാം എന്ന ചിന്ത മനസ്സിലാക്കിയ കൂട്ടുകാരന്‍ ‘ഇനിയാണ് മോനേ... ശരിക്കും ഉറക്കമില്ലാത്ത രാത്രികള്‍ വരാന്‍ പോണത്’ എന്ന് പറഞ്ഞ് തോട്ടിയിട്ടു.

ജീവിതം മുഴുവന്‍ ഒന്നിച്ച് പങ്കിടുവാനായി ഒട്ടും പരിചയമില്ലാതിരുന്ന ഒരു വ്യക്തിത്വം കടന്നു വരുന്നു, സങ്കല്പങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കുള്ള വഴിത്തിരിവ്. ആകാംക്ഷയും ജിജ്ഞാസയും ആശങ്കകളും നിറഞ്ഞ് നില്‍ക്കുന്നു... എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ഫോണ്‍സംസാരം വഴിയുണ്ടായ മാനസീകമായ അടുപ്പം ഇവയെ എല്ലാം ഒരു പരിധിവരെ തടഞ്ഞു നിറുത്തുന്നുണ്ട്.

കുടുംബക്കാരും അയല്‍ക്കാരും നേരത്തേ തന്നെ എത്തിതുടങ്ങിയിരുന്നു... കിഴക്ക് ഭാഗത്തുള്ള മുന്‍വശത്തെ പന്തലില്‍ ആണുങ്ങള്‍ക്കും പടിഞ്ഞാറു ഭാഗത്തുള്ള പിന്‍വശത്തെ പന്തലില്‍ സ്ത്രീകള്‍ക്കും ഇരിപ്പിടമൊരുക്കിയിരുന്നു. എല്ലാവരേയും പരിചയപ്പെടുന്ന, സ്വീകരിക്കുന്ന തിരക്കിലായിരുന്നു അയാള്‍... അതെ, അന്നയാളുടെ ദിവസമായിരുന്നു, അയാളാണന്നത്തെ ഹീറോ... അന്നെല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന വ്യക്തി അയാളാണ്. തിരക്കിനിടയിലും എല്ലാവരേയും ഒരു പോലെ ഗൌനിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടായാള്‍... അറിയാതെയെങ്കിലും ഒരാളെ വിട്ടുപോയാല്‍ അതു മതി പിണക്കങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും തുടക്കമി‌ടാന്‍.

അകന്ന് കിടക്കുന്ന, അപൂര്‍വ്വമായി മാത്രം കണ്ടിട്ടുള്ള അല്ലെങ്കില്‍ ഒരിക്കലും കാണാത്ത ബന്ധുമിത്രാദികളെ കാണാനുള്ള ഒരവസം കൂടെയായിരുന്നു അത്. സാഹചര്യങ്ങളും തെറ്റിദ്ധരണകളും അകറ്റി നിറുത്തിയ അടുത്ത ബന്ധുക്കളും പിണക്കങ്ങള്‍ മറന്ന് എത്തിച്ചേര്‍ന്നിരുന്നു. എങ്കിലും ആ ചടങ്ങില്‍ എല്ലാവിധ അവകാശങ്ങളോടും കൂടി നിറഞ്ഞു നില്‍ക്കേണ്ട, വിഷമഘട്ടങ്ങളിലെല്ലാം കൂടെ നിന്ന ഏറ്റവും പ്രിയപ്പെട്ടവര്‍ വളരെ ചെറിയ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ അകന്ന് നിന്നപ്പോള്‍ അത് വല്ലാത്തൊരു വിധിവൈപരീതമായി അയാള്‍ക്ക് തോന്നി.
അതിഥികള്‍, ഒരുവിധമെല്ലാവരും എത്തിച്ചേര്‍ന്നിരിക്കുന്നു... പരമാവധി ആര്‍ഭാടങ്ങളും ചിലവും കുറച്ച് കാര്യങ്ങള്‍ നടത്തണം എന്നതാണ് ആഗ്രഹമെങ്കിലും പ്രിയപ്പെട്ടവരുടെ താല്‍പര്യങ്ങളും സ്നേഹപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ടായിരുന്നു അയാള്‍ക്ക്.

നിക്കാഹിന് പെണ്‍വീട്ടില്‍ നിന്ന് പങ്കെടുക്കേണ്ടവരും എത്തിച്ചേര്‍ന്നു കഴിഞ്ഞു... ഉപ്പ, ഉമ്മ... പിന്നെ എല്ലാവരുടേയും അനുഗ്രഹാശിസുകള്‍ വാങ്ങി അയാള്‍ ചടങ്ങിനായ് പന്തലില്‍ തയ്യാറാക്കിയിട്ടുള്ള സ്റ്റേജിലേക്ക് കയറി... കൂടെ കാരണവന്മാരും പുരോഹിതന്മാരും

‘പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്‍റെ നാമത്തില്‍ ആരംഭിക്കുന്നു’ മുഖ്യ പുരോഹിതന്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

അയാള്‍ക്കഭിമുഖമായി ഇരുന്നിരുന്ന വധുവിന്‍റെ അമ്മാവന്‍റെ കൈകളില്‍ അയാളുടെ കൈകള്‍ ചേര്‍ത്തു വെച്ച് പുരോഹിതന്‍ ചൊല്ലിക്കൊടുത്ത വാചകങ്ങള്‍ അമ്മാവന്‍ അയാളുടെ മുഖത്തു നോക്കി ഒരുവിട്ടു.

‘പരേതനായ മൂസാ എന്നിവരുടെ മകള്‍ മുനീറയെ, എനിക്ക് നല്‍കപ്പെട്ട വക്കാലത്ത് പ്രകാരം ------ പവന്‍ മഹറിനു പകരമായി നിങ്ങള്‍ക്ക് ഹലാലായ ഭാര്യയായി ഇണയാക്കി പൊരുത്തപ്പെട്ടു തന്നിരിക്കുന്നു’

‘പരേതനായ മൂസ എന്നിവരുടെ മകള്‍ മുനീറയെ ------ പവന്‍ മഹറിനു പകരമായി ഇഷ്ടെപ്പെട്ട്, ഹലാലായ ഭാര്യയായി പൊരുത്തപ്പെട്ട് സ്വീകരിച്ചിരിക്കുന്നു’.... പുരോഹിതന്‍ പറഞ്ഞു കൊടുത്ത വരികള്‍ ഉള്ളിന്‍റെയുള്ളില്‍ തട്ടി അയാളേറ്റു പറഞ്ഞു..

വിവാഹ രജിസ്റ്ററില്‍ ഒപ്പിടലും, മഹര്‍ കൈമാറലും കഴിഞ്ഞ് പ്രാര്‍ത്ഥനയോടു കൂടി ഏറ്റവും പ്രാധാനപ്പെട്ട നിക്കാഹ് എന്ന ചടങ്ങ് കഴിഞ്ഞു.

എല്ലാവരും തെക്കേ ഭാഗത്ത് തയ്യാറാക്കിയിരുന്ന പന്തലിലേക്ക് ഭക്ഷണം കഴിക്കാനായി നീങ്ങി. ആകാംക്ഷയും ജിജ്ഞാസയും ആശങ്കകളും... തുടങ്ങി യാതൊന്നും തന്നെ സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവിനെ ബാധിക്കാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു... സ്വന്തം കല്യാണമാണെന്ന് കരുതി മസിലു പിടിക്കാനും നിന്നില്ല.

വധുവിന്‍റെ രണ്ട് അനിയന്മാരെ അയാളുടെ കൂടെ വരുവാനായി നിറുത്തിയിട്ട്, നിക്കാഹില്‍ പങ്കെടുക്കാന്‍ വന്ന പെണ്‍വീട്ടുകാര്‍ തിരിച്ചു പോയി. കുറച്ചു സമയത്തിനകം എല്ലാവരോടും യാത്ര പറഞ്ഞ് അയാളും പരിവാരങ്ങളും പെണ്‍വീട്ടിലേക്ക് പോവാന്‍ തയ്യാറായി. പക്ഷെ, ധാരണാപിശക് കാരണം ഏര്‍പ്പാടാക്കിയ വണ്ടികള്‍ എത്താന്‍ വൈകിയത് കാരണം ഒന്നൊന്നര മണിക്കൂറുകളോളം വൈകിയാണ് അവര്‍ക്കിറങ്ങാനായത്.

മുപ്പത് കിലോമീറ്ററോളം ദൂരമുള്ള പൊന്നാനി ലക്ഷ്യമാക്കി എല്ലാ വണ്ടികളും നീങ്ങി...

തലേ ദിവസം ഫോണ്‍ വെക്കുമ്പോള്‍ പ്രതിശ്രുത വധുവിനോട് അയാള്‍ എത്തുമെന്ന പറഞ്ഞിരുന്ന രണ്ടി മണി കഴിഞ്ഞിട്ടിപ്പോള്‍ രണ്ട് മണിക്കൂറുകളോളം കഴിഞ്ഞിരിക്കുന്നു. കൂട്ടുകാരുടെ സൊറ പറച്ചിലും കേട്ട് അയാള്‍, വധൂഗൃഹത്തില്‍ നിന്നും അയച്ച വണ്ടിയിലിരിക്കുന്നു. അയാളിരിക്കുന്ന വണ്ടിയുടെ തൊട്ടുമുന്നിലായി മണവാളനേയും മണവാട്ടിയേയും കൊണ്ടുവരാനായി അലങ്കരിച്ച, അയാളുടെ കസിന്‍റെ വാഹനം നീങ്ങിക്കൊണ്ടിരിക്കുന്നു.

നാഷണല്‍ ഹൈവേ പതിനേഴിലൂടെ വാഹനവ്യൂഹം മുന്നേറുന്നു. റോഡരികിലെ ഒരു വീട്ടില്‍ മറ്റൊരു വിവാഹം നടക്കുന്നാതിനാല്‍ ആളുകള്‍ നിരത്തിലുണ്ട്. പെട്ടെന്നാണ് ഒരു വരന് കാണാവുന്ന ഏറ്റവും നല്ല കാഴ്ച അയാള്‍ കാണുന്നത്. തൊട്ടുമുന്നില്‍ ഓടിക്കൊണ്ടിരുന്ന, അയാളേയും വധുവിനേയും കൊണ്ടുവരാന്‍ നിശ്ചയിച്ചിരുന്ന കാറിന് മുന്നിലൂടെ ഒരു പതിനേഴ് - പതിനെട്ട് പ്രായമുള്ള ഒരു പെണ്‍കുട്ടി ക്രോസ്സ് ചെയ്തതും ആ കാര്‍ തട്ടി ആ കുട്ടി മുകളിലേക്ക് പൊങ്ങിവീണതും എല്ലാം ഒരുമിച്ച് കഴിഞ്ഞു!

അയാള്‍ തരിച്ചിരുന്നു പോയി!!!

പലരും ഇറങ്ങേണ്ട എന്ന് നിര്‍ബ്ബന്ധിച്ചെങ്കിലും അയാള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല... പക്ഷേ അപ്പോഴേക്കും ആ കുട്ടിയേയും കയറ്റി കസിന്‍‍ തന്നെ വണ്ടി ഹോസ്പിറ്റലിലേക്ക് വിട്ടു കഴിഞ്ഞിരുന്നു.

എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ... ‘ചെവിയിലൂടെ ചോര വരുന്നുണ്ട്’ എന്നരോ പറയുന്നത് കേട്ടപ്പോള്‍ തന്നെ അപകടത്തിന്‍റെ ഗൌരവ്വം അയാള്‍ക്ക് മനസ്സിലായിരുന്നു.

എന്നും ഓര്‍ത്തു വെക്കേണ്ട മനോഹരമായ ദിവസം ഒരു ജീവന്‍ പൊലിയുന്നത് കാണേണ്ടുന്ന അവസ്ഥയിലായല്ലോ... അയാള്‍ക്ക് സങ്കടം അടക്കാനാവുമായിരുന്നില്ല. ‘ആ കുട്ടിയുടെ ജീവനൊരാപത്തും വരുത്തല്ലേ‘... അയാളുള്ളുരുകി പ്രാര്‍ത്ഥിച്ചു.

എല്ലാവരും സമാധാനിപ്പിച്ച് അയാളെയും കൊണ്ട് വധൂഗൃഹത്തിലേക്കുള്ള യാത്ര തുടര്‍ന്നു.

പൊന്നാനിയിലെത്തി... വധൂഗൃഹത്തിലേക്ക് കയറാതെ ഇനിയും എത്താനുള്ളവരെ കാത്തുനില്‍ക്കുമ്പോള്‍ അറിഞ്ഞു... ആ കുട്ടിക്ക് അത്രയ്ക്കും സാരമായ പരിക്കൊന്നുമില്ല. ചെവിയുടെ അരിക് പൊട്ടിയാണ് ചോര വന്നത്, അല്ലാതെ ചെവിയില്‍ നിന്നുമല്ല.

എല്ലാവരും ദൈവത്തിന് സ്തുതി പറഞ്ഞു...

ഈ അപകട വിവരങ്ങളൊന്നുമറിയാതെ വരാമെന്ന് പറഞ്ഞ സമയവും കഴിഞ്ഞെത്താത്ത അയാളേയും കാത്ത് കാത്തിരുന്ന പുതുമണവാട്ടി ഓറഞ്ച് നിറമുള്ള കല്യാണസാരിയുമണിഞ്ഞ് പന്തലിലേക്ക് ആനയിക്കപ്പെട്ടു.

വധൂഗൃഹത്തിലെ ചടങ്ങുകള്‍ ആരംഭിച്ചു.

മാലയും ബൊക്കയും കൈമാറല്‍!

വധൂവരന്മാരെ പരസ്പരം പാലു കുടിപ്പിക്കല്‍!

പഴം തീറ്റിക്കല്‍...! അയാള്‍ കടിച്ച പഴത്തില്‍ നിന്നും ഒരു കക്ഷണം കടിക്കാന്‍ തുടങ്ങിയ വധുവിനോട് അടുത്തിരുന്ന അയാളുടെ കൂട്ടുകാര്‍ കളിയായി പറഞ്ഞു... ‘ഇവന്‍ അഞ്ചാറു ദിവസമായി പല്ലു തേച്ചിട്ട്...’ അതോടെ പിന്‍വലിഞ്ഞ വധു പഴത്തിലേക്ക് നോക്കിയപ്പോള്‍ അയാളുടെ പല്ലിന്‍റെ അടയാളം കൂടെ കണ്ടപ്പോള്‍ ആ ഉദ്ദ്യമത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്‍മാറി.

അവിടുത്തെ ചടങ്ങുകള്‍ക്ക് ശേഷം എല്ലാവരും കൂടെ വരന്‍റെ വീട്ടിലേക്ക് തിരിച്ചു.

കാറില്‍ പിന്‍സീറ്റിലിരിക്കുന്നവരുടെ കളിയാക്കലുകളും കേട്ട് വധുവും വരനും മുന്‍സീറ്റില്‍ അടുത്തടുത്തിരുന്ന് യാത്ര തുടര്‍ന്നു.

അയാളുടെ വീട്ടിലെത്തിയ വധുവിനെ അയാളുടെ ഉമ്മ, ആറ് ആണ്‍മക്കള്‍ക്ക് ശേഷം കിട്ടിയ മകളായി സ്വീകരിച്ച് വീട്ടിനുള്ളിലേക്കാനയിച്ചു.

അപ്പോഴേക്കും കസിന്‍‍ ഹോസ്പിറ്റലില്‍ നിന്നും തിരിച്ചെത്തിയിരുന്നു... അപകടത്തില്‍ പെട്ട കുട്ടിക്ക് വളരെ നിസ്സാരമായ പരിക്കേ
ഉള്ളൂവെന്നും നാളെ തന്നെ ഹോസ്പിറ്റലില്‍ നിന്നും പോവാമെന്നും അറിയിച്ചു.

വീണ്ടും ചടങ്ങുകള്‍!

എല്ലാം കഴിഞ്ഞ് വരനും വധുവും... എല്ലാവരോടും യാത്ര ചോദിച്ച്, വധുവിന്‍റെ വീട്ടിലേക്ക് തിരിച്ചു... വധുവിന്‍റെ വീട്ടിലാണ് ആദ്യരാത്രി.

മാറിയിടാനായി കൊണ്ടുവന്ന ചെരുപ്പിന്‍റെ ബോക്സ് തുറന്ന അയാള്‍ ചമ്മി... അതില്‍ നിറയെ കുഞ്ഞു ചെരിപ്പുകള്‍ നിറച്ചുവെച്ച് പുതുമണവാളനുള്ള പാരയ്ക്ക് ഉത്ഘാടനം കുറിച്ചിരിക്കുന്നു അവിടെയുള്ളവര്‍.

‘... ഇത് (കുഞ്ഞുചെരിപ്പുകള്‍) മുന്‍കൂറായി കരുതി വെച്ചതാണ്’ എന്ന് പറഞ്ഞ് അയാള്‍ ചമ്മലൊളിപ്പിക്കാന്‍ ശ്രമിച്ചു.

‘ഇനിയും പാരകള്‍ വരാം... ജാഗ്രതൈ...’ അയാള്‍ സ്വയം ഓര്‍മ്മിപ്പിച്ചു.

വിഭവ സമൃദ്ധമായ അത്താഴവിരുന്നിനിരുന്നപ്പോള്‍ തന്നെ പലഹാരങ്ങളും മറ്റ് ഭക്ഷണവിഭവങ്ങളും സ്പൂണ്‍ കൊണ്ട് ചികഞ്ഞു നോക്കിയായിരുന്നു കഴിച്ചത്. ഇനിയും പറ്റിക്കപ്പെടരുതല്ലോ... തന്‍റെ മുന്നില്‍ വെള്ളം നിറച്ചു വെച്ചിരുന്ന ഗ്ലാസ്സ് എടുക്കാതെ മറ്റൊരു ഗ്ലാസ്സ് എടുക്കണമെന്നും അയാള്‍ കരുതിയിരുന്നു. പക്ഷേ ‘വരനു വരാന്‍‘ വെച്ചത് വഴിയില്‍ തങ്ങില്ലല്ലോ!

സംസാരത്തിലിടക്ക് വെള്ളം കുടിക്കാനായി ഗ്ലാസ്സ് എടുത്തപ്പോള്‍ മുന്‍കരുതലുകളെല്ലാം അയാള്‍ മറന്നു... വായില്‍ വെച്ചപ്പോള്‍ തന്നെ അയാള്‍ക്ക് മനസ്സിലായില്‍ ഇതിലും നല്ലത് കടല്‍വെള്ളം നേരിട്ട് മുക്കികുടിക്കലായിരുന്നു എന്ന്. ഭയങ്കരമായ ഉപ്പുവെള്ളം... പക്ഷെ, പെട്ടുപോയി... ചമ്മി പിന്മാറാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. കണ്ണും ചിമ്മി ആ ‘കടല്‍ വെള്ളം’ അയാല്‍ ഒറ്റവലിക്കകത്താക്കി... ചിറിയും തുടച്ച് പറഞ്ഞു...

‘ഇത്തിരി നാരങ്ങ കൂടെ പിഴിയായിരുന്നു...’

എല്ലാവരുടേയും കൂട്ടച്ചിരികള്‍ക്കിടയിലും വധുവിന്‍റെ മുഖത്ത്, അയാളെ ഉപ്പുവെള്ളം കുടിപ്പിച്ചതിലുള്ള വിഷമം അയാള്‍ കണ്ടു.

നിത്യവും മൂന്നു നാലു മണിക്കൂര്‍ പ്രതിശ്രുധ വരനുമായി ഫോണില്‍ കത്തി വെക്കുമ്പോള്‍ ‘കല്യാണത്തിന് മുന്‍പ് ഇത്രയും സംസാരിച്ച നിങ്ങളെ രാത്രി എളുപ്പമൊന്നും കിടക്കാന്‍ വിടില്ല’ എന്ന താക്കീത് വധു ഒരു തമാശയായേ കരുതിയിരുന്നുള്ളൂ. പക്ഷെ അവരത് പ്രാവര്‍ത്തികമാക്കി കാണിച്ചു.

പന്ത്രണ്ട് മണി വരെ വരനെ പുറത്ത് പിടിച്ചിരുത്തി കത്തി വെച്ച് അളിയന്മാരും മറ്റുള്ളവരും ‘പകരം’ വീട്ടി.

അവസാനം പെറ്റുമ്മാടെ (വെല്ലിമ്മ) സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെട്ട് വധുവിന്‍റെ വരവും പ്രതീക്ഷിച്ച് ‘ശ്രീനിവാസനെ’ പോലെ എന്തു പറയണം എങ്ങിനെ തുടങ്ങണം എന്ന് കരുതി കട്ടിലില്‍ കിടക്കുമ്പോള്‍ അയാള്‍ കേട്ടു ‘ഠേ’... എന്തോ പൊട്ടിയ പോലൊരു ശബ്ദം. ഇതെന്ത് എന്നു കരുതി ഒന്ന് തിരിഞ്ഞപ്പോള്‍ ദേ പിന്നേം കേള്‍ക്കുന്നു ‘ഠേ’.

‘ഇതെന്താ പഹയന്മാര്‍ ആദ്യരാത്രിയില്‍ പൊട്ടിയ കട്ടിലാണോ ഇട്ടിരിക്കുന്നത്’... എന്നു കരുതി ഒന്നു കൂടേ നീങ്ങിയപ്പോള്‍ പിന്നേം കേട്ടു ആ പൊട്ടുന്ന ശബ്ധം. അപ്പോള്‍ അയാള്‍ക്ക് മനസ്സിലായി... ഇത് മറ്റെന്തൊ ഒരു പാരയാണെന്ന്. കട്ടിലില്‍ നിന്നെണീറ്റ് കിടക്ക പൊക്കി നോക്കിയപ്പോള്‍ അയാള്‍ അന്തം വിട്ടു. അയ്യപ്പങ്കാവിലെ ഉത്സവത്തിന് കാണുന്നത്രയും ബലൂണുകള്‍ ബെഡ്ഡിനടിയില്‍ വെച്ചിരിക്കുന്നു. ‘ബലൂണ്‍ കിടക്ക’യ്ക്ക് മുകളില്‍ കിടക്കയിട്ടിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.

അയാളതെല്ലാം കൂടിയെടുത്ത് കയ്യിലൊതുങ്ങാവുന്നതെല്ലാം കയ്യിലൊതുക്കി വാതില്‍ തുറന്ന് പുറത്തേക്കൊരേറ് കൊടുത്തു. അതുവരെ പറ്റിയ എല്ലാ അമളികളില്‍ നിന്നും ഉണ്ടായ അത്യാവശ്യം തരക്കേടില്ലാത്ത ദേഷ്യവും അയാളറിയാതെ തന്നെ മുഖത്ത് വന്നിരുന്നു... എല്ലാവരും അയാളുടെ ദേഷ്യം വന്ന മുഖം ശരിക്കും കണ്ടു. ഇനിയും പാരകള്‍ വെയ്ക്കാനുള്ള പദ്ധതികള്‍ അതോടെ അവര്‍ അവസാനിപ്പിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ വധു പാലുമായി മണിയറയിലേക്ക് കടന്നു വരുന്നത് അയാള്‍ കണ്ടു...

- ശുഭം -

അതെ, രണ്ടായിരത്തി രണ്ട് ജനുവരി പതിമൂന്നിനായിരുന്നു എന്‍റേയും മുനീറാടേയും വിവാഹം... സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും ഇന്നേക്ക് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു. വിവാഹദിനത്തിലെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ചിലത് ചുമ്മാ ഇവിടെ കുറിച്ചു വെച്ചു.


* * * *
ഈ കത്തിയും വായിച്ച് ബോറഡിച്ചവരോടും ഒന്നേ പറയാനുള്ളു - സോറി!

54 comments:

മുസ്തഫ|musthapha said...

"വിവാഹദിനത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍..."

പുതിയ പോസ്റ്റ്!


ഈ പോസ്റ്റിലും വായനക്കാരെ രസിപ്പിക്കുന്നതായി ഒന്നുമില്ല എന്നെനിക്കറിയാം, എന്നാലും അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ ദിനത്തിലെ ചിലത് കുറിച്ചു വെച്ചു - അത്രമാത്രം.

വേണു venu said...

സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും ഇനിയും ഒത്തിരി ഒത്തിരി വര്‍ഷങ്ങള്‍ ജീവിക്കാന്‍ ജഗദീശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ക്കു് ആശംസകള്‍ നേരുന്നു.

myexperimentsandme said...

വിവാഹ വാര്‍ഷിക ആശംസകള്‍.

സംഭവബഹുലമായിരുന്നല്ലേ...

വല്യമ്മായി said...

കല്യാണഫോട്ടോ കൂടി ഇടാമായിരുന്നു.ഞാന്‍ പൊട്ടിക്കണമെന്ന് കരുതി വന്ന ബലൂണെല്ലാം വേണുവും വക്കാരിയും കൊണ്ട് പോയി.

കല്യാണദിവസവും ഒരു ആഴ്ചകുറിപ്പിനുള്ള സംഭങ്ങള്‍ അരങ്ങേറി അല്ലേ.

(അപ്പോഴേ ചെലവ് മറക്കേണ്ട)

ഉത്സവം : Ulsavam said...

ആശംസകള്‍ അഗ്രൂ...
കല്യാണ ദിവസം മൊത്തത്തില്‍ ടെന്‍ഷന്‍ അടിപ്പിച്ചു അല്ലേ. മണവാളനെ പറ്റിയ്ക്കാന്‍ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് അറിയില്ലായിരുന്നു. അത് കൊള്ളാവുന്ന പരിപാടി തന്നെ പിന്നീട് ഇങ്ങനെ ഓര്‍ത്ത് ചിരിയ്ക്കമല്ലോ..:-)

"ഇനി ഞമ്മളും കാണട്ടെ ഒരു കിനാവ് "(കട്: ശ്രീനിവാസന്‍ , ചന്ദ്രലേഖ):-)

Mubarak Merchant said...

ഉവ്വ. ഇവിടെ മനുഷ്യന്‍ പെണ്ണുകാ‍ണാന്‍ പോക്കിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ് കുത്തിയിരിക്കുമ്പളാ അങ്ങേരടെ ഒരു കല്യാണ വിശേഷം. ഹും.
അതേയ്, അഗ്രജാ, കല്യാണക്കഥ സൂപ്പറായി. നിങ്ങളാ പൊട്ടിയ ബലൂണ്‍ തപ്പിനോക്കുന്ന സീനോര്‍ത്ത് ചിരിച്ച് കുന്തം മറിഞ്ഞു.

രണ്ടാള്‍ക്കും ആയുരാരോഗ്യ സൌഖ്യം നേരുന്നു.

Unknown said...

അഗ്രജനും അഗ്രജിക്കും

അഞ്ചാം വിവാഹ വാര്‍ഷികാശംസകള്‍
:)
:)

കാളിയമ്പി said...

അണ്ണനും ചേച്ചിയ്ക്കും

വിവാഹ വാര്‍ഷികാശംസകള്‍...

sandoz said...

ബാച്ചികളുടെ ശ്രദ്ധക്ക്‌,
ആദ്യ രാത്രിയുണ്ടാവുന്ന പരവേശം മാറ്റാന്‍ വെള്ളം സ്വന്തം വീട്ടില്‍ നിന്നും കൊണ്ടു പോകണം.കുറഞ്ഞത്‌ ആദ്യ രാത്രി എങ്കിലും കിടക്ക ഒഴിവാക്കണം.ഒരാഴ്ച എങ്കിലും ചെരുപ്പ്‌ ധരിക്കാതിരിക്കണം.ഇതൊന്നും നടപ്പിലാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ ഇപ്പോഴേ ഉപ്പുവെള്ളം കുടിച്ച്‌ ശിലിച്ചോളൂ.
അഗ്രുവിനും നല്ലപാതിക്കും വിവാഹ വാര്‍ഷികാശംസകള്‍.

സ്വാര്‍ത്ഥന്‍ said...

മ്മ്‌ടെ കല്യാണത്തിന്റന്ന് കെട്ടാന്‍ എറങ്ങുമ്പൊ ഒരു കുരുത്തം കെട്ട ചെക്കന്‍ സൈക്കിളീ പാഞ്ഞ് വന്ന്‍ കാറ്മ്മെ ഒന്ന് ഒരച്ചട്ട് പോയി. എന്ത്റ്റായിര്‍ന്ന് കാര്‍ന്നമ്മാരടെ വക പുകില് !
അളിയനേം അനിയത്തീനേം നേരത്തേ പാട്ടിലാക്കിയതു കാരണം പാരയൊന്നും ഉണ്ടായില്ല.

ഇണങ്ങിയും പിണങ്ങിയും ഒരുപാട് കാലം കൂടി ഇങ്ങള് കയിഞ്ഞോളീ, ഞമ്മളും കെട്ട്യോളും എല്ലാ ‘ദുവാ’യും തരണ്ണ്ട് :)

ഇടിവാള്‍ said...

ശേഷം ചിന്ത്യം ! ;) ഞങ്ങളൂഹിച്ചോളാം

ആശംസകള്‍!

Anonymous said...

നേരത്തെ അറിഞ്ഞിരുന്നെകില്‍ ഇന്ന്‌ രാത്രി രണ്ടു മണിക്ക്‌ നിങ്ങളുടെ വീടിനു മുന്‍പില്‍ രണ്ട്‌ മിനിറ്റ്‌ ഇടവിട്ട്‌ ഒരു പത്ത്‌ അമിട്ട്‌ പൊട്ടിച്ചേനെ ... പക്ഷേ ഇതു സ്ഥലം വേറെ ആയതിനാലും, പാച്ചു എന്നൊരു സുന്ദരിക്കുട്ടി അവിടെയുള്ളതിനാലും ഞാന്‍ ആ ഉദ്യമത്തില്‍ നിന്നും പിന്‍ തിരിയുന്നു.

എന്നാലും ഒരു ദിവസം തന്നെ രണ്ട്‌ പെണ്‍കുട്ടികളുടെ ജീവിതം താന്‍ അപകടപ്പെടുത്തിയല്ലോ.. ദുഷ്ഠന്‍..

ചുമ്മാതാട്ടോ ...

ഇനിയും അനേക വര്‍ഷങ്ങള്‍ സന്തോഷത്തോടെ ജീവിക്കാന്‍ പരമകാരുണികനായ ദൈവം സഹായിക്കട്ടെ. ആശംസകള്‍.

Visala Manaskan said...

വളരെ നന്നായി എഴുതിയിട്ടുണ്ട് അഗ്രജാ.

മറക്കാത്ത ഓര്‍മ്മകള്‍ പലതും നല്ലപാതിയുമായി ബന്ധമുള്ളതാണല്ലേ? വെരി ഗുഡ്. എന്നും സന്തോഷായിട്ടിരിക്ക്യ.

‘അന്നത്തെ‘ പോലെ എന്നും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേ. ആശംസകള്‍.

ഓടോ: ഇപ്പോള്‍ വന്നാല്‍ ബിരിയാണി കിട്ട്വോ?

അലിഫ് /alif said...

വിവാഹവാര്‍ഷികദിനാശംസകള്‍, മുനീറയെ ഇങ്ങിനെ ഓരോ പോസ്റ്റിട്ട് പറ്റിക്കുവാണല്ലേ, പിറന്നാള്‍ പോസ്റ്റിനു പിന്നാലെ വാര്‍ഷികപോസ്റ്റും,ഇനി ചിലവില്ലല്ലോ.

ഒരു സംശയം; അപ്പോള്‍ ചെറുക്കന്റെ വീട്ടില്‍ വെച്ചാണോ നിക്കാഹ് നടക്കുക..? ആകെ കണ്‍ഫ്യൂഷ്യസ് ആയോ എന്നൊരു ഡൌട്ട്.
ഞാന്‍ തെക്കൂന്ന്, അത്ര വടക്കല്ലങ്കിലും ചാവക്കാട് വന്ന് കെട്ടിയതും,പിന്നെ കുറെ കല്യാണങ്ങളില്‍ പങ്കെടുത്തപ്പോഴുമൊക്കെ തിരിച്ചായിരുന്നു. കണ്‍ഫൂഷന്‍ തീര്‍ക്കണമേ...!!

Kuttyedathi said...

ഇങ്ങനെയുള്ള തമാശകളൊക്കെയുണ്ടല്ലേ കല്യാണ ദിവസം ? അടിപൊളി. ഈ പോസ്റ്റ് വായിച്ചപ്പോളാ ഓര്‍ത്തത്, ഞാന്‍ ജീവിതത്തിലിന്നു വരെ ഒരു മുസ്ലീം കല്യാണം കൂടിയിട്ടില്ല!. ഒരു സംശയം ചോദിക്കട്ടെ. നിക്കാഹ് ചെറുക്കന്റെ വീട്ടില്‍ വച്ച്... (അതിനു പെണ്ണു വരുന്നില്ല ), പിന്നെ ചെറുക്കനും കൂട്ടരും കൂടി പെണ്ണിന്റെ വീട്ടില്‍ ചെന്നു പെണ്ണിനെ കൂട്ടി തിരിച്ചു ചെറുക്കന്റെ വീട്ടിലെത്തി, വീണ്ടും ആദ്യ രാത്രിക്കു വേണ്ടി തിരികെ പെണ്ണിന്റെ വീട്ടിലേയ്ക്കു പോകുന്നു. ചെറുക്കനിടാനുള്ള വസ്ത്രവും ചെരിപ്പുമൊക്കെ പെണ്ണിന്റെ വീട്ടുകാര്‍ കരുതി വയ്ക്കുന്നു. ഇതാണോ പ്രൊസീജര്‍ ? ഹാവൂ, രണാളുടെയും വീടു ദൂരെയാണെങ്കില്‍ നെറയെ യാത്ര മാത്രമായി പോകുമല്ലോ.

അതു കഴിഞ്ഞു നാലമത്തെ ദിവസമാണോ തിരിച്ചു ചെക്കന്റെ വീട്ടിലേയ്ക്കു വരിക ? കൂടുതല്‍ എഴുതൂ, സമയം കിട്ടുമ്പോള്‍, മുസ്ലീം വിവാഹത്തെ പറ്റി. എന്നെ പോലെ അറിയാത്ത വിഡ്ഡി കുശ്മാണ്ഡങ്ങള്‍ക്കും മനസ്സിലാക്കാമല്ലോ.

അഗ്രജനും അഗ്രജിക്കും ആശംസകള്‍. പാച്ചൂട്ടിക്കും..

ബിന്ദു said...

ആശംസകള്‍ !!!
സംഭവബഹുലം തന്നെ.:)
നമ്മള്‍ മിന്നെപുറകെയാണല്ലൊ.
qw_er_ty

സു | Su said...

ആശംസകള്‍. അഗ്രജനും, അഗ്രജന്റെ ജീവിതപങ്കാളിക്കും. :)

sreeni sreedharan said...

ആശംസകള്‍
അഗ്രജേട്ടനും കുടുമ്പത്തിനും അയൂരാരോഗ്യ ഐശ്വര്യ സമ്പന്ന സമാധാന മായ ജീവിതം ആശംസിക്കുന്നൂ

Anonymous said...

അഗ്രജനും മുനീറയ്ക്കും വിവാഹവാര്‍ഷികാശംസകള്‍..
പോസ്റ്റ്‌ വായിച്ചപ്പോള്‍ ശരിയ്ക്കും നിങ്ങളുടെ കല്യാണം നേരില്‍ കണ്ടതുപോലെ തോന്നി..രസകരമായ വിവരണം.:-)

Anonymous said...

ആശംസകള്‍.

വിവാഹ ദിനത്തിലെ പാരകള്‍ പലപ്പോഴും തമാശകള്‍ക്കപ്പുറം തെമ്മാടിത്തരങ്ങളായി മാറാറില്ലേ. എന്റെ വിവാഹദിനത്തില്‍ ചില കൂട്ടുകാര്‍ (ഇവരൊക്കെ കൂട്ടുകാരാണോ) ഒപ്പിച്ച വേലകള്‍ പഴമയില്‍ വിശ്വസിക്കുന്ന എന്റെ കുടുംബാംഗങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ അല്‍പം പ്രയാസമുള്ളതായിരുന്നു. പവിത്രമായി കൊണ്ടാടപ്പെടേണ്ട മുഹൂര്‍ത്തങ്ങളുടെ സന്തോഷം കെടുത്തുന്ന ഇത്തരം പ്രവണതകള്‍ 
എതിര്‍ക്കപ്പെടേണ്ടതാണെന്നെനിക്ക് തോന്നുന്നു.

തറവാടി said...

ഒരു കല്യാണം കൂടിയ പ്രതീതി

ഒരു കല്യാണം കൂടിയ പ്രതീതി

ഒരു 80 കൊല്ലം കൂടി സന്തോഷത്തോടെയും സമാധാനത്തോടേയും , ഐശ്വര്യത്തോടെയും ജീവിക്കാനാകുമാറട്ടെ.

സുല്‍ |Sul said...

അഗ്രജനും അഗ്രജിക്കും വിവാഹ വാര്‍ഷിക മംഗളാശംസകളുറ്റെ വിടര്‍ന്ന പൂക്കള്‍ (ഇതാ‍ാ‍ാ‍ാ)..

-സുല്‍

വിചാരം said...

എന്‍റെ പൊന്നാനി
എത്ര സുന്ദരം
നീയല്ലാതെ എന്‍റെ നാട്ടില്‍ വന്നു പെണ്ണുകെട്ടുമോ ...
ആ പെണ്‍‍കുട്ടിക്കെന്തുപറ്റി പിന്നീടവരെ കുറിച്ച് അന്വേഷിച്ചോ ...
വിവരണം നന്നായി

(ഡിസംബര്‍18..19..20..21..22..23..24..25..26..27..28..29..30..31..1..2..3..4..5..6..7..8..9..9..10..11..12..13)

Anonymous said...

രണ്ടാള്‍ക്കും
വിവാഹ വാര്‍ഷിക ആശംസകള്‍

Unknown said...

ആ ബിരിയാണി മിസ്സായല്ലോ ഭഗവാനേ... :-(

ഓടോ: ആശംസകള്‍!

മുല്ലപ്പൂ said...

അഗ്രജാ,
ബോക്സില്‍ എത്ര ജോഡി കുഞ്ഞിച്ചെരുപ്പുകള്‍ ഉണ്ടായിരുന്നു ;)

ആശംസകള്‍, അഗ്രജനും അഗ്രജിക്കും.

മുസ്തഫ|musthapha said...
This comment has been removed by a blog administrator.
മുസ്തഫ|musthapha said...

വേണുജി: ആശംസകള്‍ക്ക് നന്ദി :)

വക്കാരി: ആശംസകള്‍ക്ക് നന്ദി...
...മ്മക്കും വേണ്ടെ ഒരു ഉപ്പുവെള്ളം കുടിക്കലൊക്കെ... :)

വല്യമ്മായി: അന്നനുഭവിച്ച ടെന്‍ഷന്‍ ചില്ലറയൊന്നുമല്ല...

ചെലവ് ഇപ്പോഴും മറന്നിട്ടില്ല... ഒരു കല്യാണം കഴിക്കാനൊക്കെ എന്താ ചെലവ് :)

ഉത്സവം: ആശംസകള്‍ക്ക് നന്ദി... :)
ഇതൊക്കെ ചില്ലറ പറ്റിക്കല്‍ ആണെന്ന് തോന്നുന്നു.

ഇക്കാസ്: നീ ബേജാറാവേണ്ടെടാ... അടുത്ത് തന്നെ ഉപ്പുവെള്ളം കുടിക്കാനും ബാലൂണ്‍ തപ്പിയെടുക്കാനും നിനക്കും യോഗമുണ്ടാവും :)

ആശംസകള്‍ക്ക് നന്ദി...

പൊതുവാളന്‍: ആശംസകള്‍ക്ക് നന്ദി... :)

അംബി: ആശംസകള്‍ക്ക് നന്ദി... :)

സാന്‍ഡോസ്: നല്ല ഉപദേശങ്ങള്‍ :)
ആശംസകള്‍ക്ക് നന്ദി.

പാര്‍ത്ഥന്‍ ജി: ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി... :)

പാരകള്‍ മുന്‍ കൂട്ടി കാണാന്‍ കഴിയുന്നവര്‍ - അവരെത്ര ഭാഗ്യവാന്മാര്‍

ഇടിവാള്‍: :))
ആശംസകള്‍ക്ക് നന്ദി.

തമനു: “എന്നാലും ഒരു ദിവസം തന്നെ രണ്ട്‌ പെണ്‍കുട്ടികളുടെ ജീവിതം താന്‍ അപകടപ്പെടുത്തിയല്ലോ.. ദുഷ്ഠന്‍..“ ഹഹഹ... സൂപ്പര്‍ കമന്‍റ് മാഷേ... :)

ആശംസകള്‍ക്ക് നന്ദി.

വിശാലാ: ആശംസകള്‍ക്ക് നന്ദി... :)

ബിരിയാണി എപ്പോ വേണമെങ്കിലും റെഡി...

പുസ്തകമിറങ്ങുന്നതിനും ടീവിയില്‍ വന്നതിനും ചിലവുകള്‍ പ്രത്യേകം പ്രത്യേകം വേണം കേട്ടോ :)

അലിഫ്: :)) കൊല്ലം അഞ്ച് കഴിഞ്ഞില്ലേ... ഇനി ഇമ്മാതിരി പറ്റിക്കല്‍സേ നടക്കൂ :)

ഞങ്ങളുടെ ഭാഗത്തും കൂടുതലായും വധുവിന്‍റെ വീട്ടില്‍ വെച്ച് തന്നെയാണ് നിക്കാഹ് നടക്കുക... ചില പ്രത്യേക സാഹചര്യത്തില്‍ എന്‍റെ വീട്ടില്‍ വെച്ച് നടത്തിയെന്ന് മാത്രം :)

കുട്ട്യേടത്തി: ഈ തമാശകളെ, ചെയ്യുന്നവര്‍ ‘തമാശ‘യെന്നും അനുഭവിക്കേണ്ടി വരുന്നവര്‍ ‘പാര’ എന്നും വിശേഷിപ്പിക്കുന്നു :)

കൂടുതലായും നിക്കാഹ് പെണ്ണിന്‍റെ വീട്ടില്‍ വെച്ചാണ് നടക്കാറ്... സൌകര്യാര്‍ത്ഥം അങ്ങോട്ടുമിങ്ങോട്ടും മാറ്റങ്ങളാകാവുന്നതാണ്.

വധുവിന്‍റെ ഉപ്പയോ വധു അധികാരപ്പെടുത്തുന്ന ആളോ പണ്ഡിതന്മാരുടേയും വേണ്ടെപ്പെട്ടവരുടേയും സാന്നിദ്ധ്യത്തില്‍ വെച്ച് വരന് വധുവിനെ നിശ്ചയിക്കപ്പെട്ട മഹറിന് പകരമായി വിവാഹം കഴിച്ചു കൊടുക്കുന്നതായി പ്രഖ്യാപിക്കുന്നതാണ് നിക്കാഹ് എന്ന ചടങ്ങ്.

ബാക്കിയുള്ള പോക്കുവരവ് താമസം ഇതൊക്കെ ഒരോ സ്ഥലത്തേയും നാട്ടുനടപ്പും സൌകര്യങ്ങളും അനുസരിച്ചാണ് നടത്തുന്നത്. നിക്കാഹ് മാത്രമാണ് നിര്‍ബ്ബന്ധമുള്ള ചടങ്ങ്.

ആദ്യരാത്രി ഞങ്ങളുടെ ഭാഗത്തൊക്കെ പെണ്ണിന്‍റെ വീട്ടിലാണ് കൂടാറ്... പെണ്‍കുട്ടികളുടെ മാനസീകാവസ്ഥ കണക്കിലെടുത്താവണം അങ്ങിനെ എന്ന് തോന്നുന്നു - ആയിരിക്കാം അല്ലേ :)

ഇടാനുള്ള വസ്ത്രവും ചെരിപ്പും എല്ലാം (വധുവിനുള്ളതും കൂടെ) ചെറുക്കന്‍റെ വീട്ടില്‍ നിന്ന് തന്നെ കൊണ്ടു വരും :)

പണ്ടൊക്കെ മൂന്നാം ദിവസമായിരുന്നു പെണ്ണ് ചെറുക്കന്‍റെ വീട്ടിലേക്ക് വന്നിരുന്നത് എന്ന് തോന്നുന്നു... ഇപ്പോള്‍ പിറ്റേ ദിവസം തന്നെ പൊടിയും തട്ടിയിങ്ങ് പോരും :)

ആശംസകള്‍ക്ക് നന്ദി :)

ബിന്ദു: ആശംസകള്‍ക്ക് നന്ദി :)

“നമ്മള്‍ മിന്നെപുറകെയാണല്ലൊ‌“... ഇത് കത്തിയില്ല :)

സു: ആശംസകള്‍ക്ക് നന്ദി :)

പച്ചാളം: ആശംസകള്‍ക്ക് നന്ദി :)

സാരംഗി: ആശംസകള്‍ക്ക് നന്ദി, പോസ്റ്റ് ഇഷ്ടമായതില്‍ സന്തോഷം :)

അനോണി: അതിരു കടക്കുന്ന തമാശകള്‍ ഒഴിവാക്കേണ്ടതു തന്നെ, എന്നാലും ചില രസങ്ങള്‍ ഒപ്പിക്കുന്നതും ഒരു സുഖമല്ലേ... എനിക്കന്നത്തെ പറ്റിക്കലുകളെല്ലാം ഇഷ്ടമായി തോന്നി... ഇന്നും അവ ഓര്‍ക്കുന്നത് രസകരം തന്നെ.

അഭിപ്രായത്തിന് നന്ദി :)

തറവാടി: ഇനിയും എണ്‍പത് കൊല്ലം കൂടിയോ... മൊത്തം ഒരു എണ്‍പത് കൊല്ലം കിട്ടിയാല്‍ തന്നെ ഹാപ്പി എന്ന നിലപാടിലാണ് :)

ആശംസകള്‍ക്ക് നന്ദി :)

സുല്‍: വിടര്‍ന്ന പൂക്കള്‍ സ്വീകരിച്ചിരിക്കുന്നു... ആശംസകള്‍ക്ക് നന്ദി :)

വിചാരം: ഇനി ആരെന്നെ നിന്‍റെ നാടിനെ കുറ്റം പറഞ്ഞാലും ഞാന്‍ സമ്മതിക്കൂല്ല :) പൊന്നാനിയെത്ര സുന്ദരം :)

പിറ്റേന്നു തന്നെ ആ കുട്ടിയെ കാണാന്‍ ഞാനും മുനീറയും ഹോസ്പിറ്റലില്‍ പോയിരുന്നു (ഞങ്ങളുടെ ആദ്യ യാത്ര തന്നെ അങ്ങോട്ടായിരുന്നു). അവര്‍ക്ക് വന്ന ചികിത്സാ ചിലവുകളെല്ലാം തന്നെ എന്‍റെ കസിന്‍ അടച്ചിരുന്നു. ആ കുട്ടിയും പറഞ്ഞു അതിന്‍റെ തെറ്റു കൊണ്ടാ അങ്ങിനെ വന്നതെന്ന് (അവിടെ ഒരു വിവാഹം നടക്കുന്ന തിരക്ക് കണ്ടതു കൊണ്ട് വണ്ടികളെല്ലാം വളരെ പതുക്കെയായിരുന്നു പോയിരുന്നത് - അതിന്‍റെ മുന്നിലേക്കാ ഈ കുട്ടി ഓടിക്കയറിയത്). അന്ന് തന്നെ ആ കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. എല്ലാം സര്‍വ്വശക്തന്‍റെ കാരുണ്യം...

ഒ.ടോ.: ഇതെന്തെടാ... നീ എണ്ണം പഠിക്കുന്നോ :)

സതീശ്: ആശംസകള്‍ക്ക് നന്ദി :)

ദില്‍ബൂ: അന്നത്തെ ബിരിയാണി എനിക്കും മിസ്സായി... കാരണം ബ്ലാക്ക് ആന്‍ഡ് വൈറ്റ് (നെയ്ച്ചോറും പോത്തും) ആയിരുന്നു ഫുഡ് :)

ഒ.ടോ: ആശംസകള്‍ക്ക് നന്ദി :)

മുല്ലപ്പൂ: ഹഹഹ... കുഞ്ഞിച്ചെരിപ്പുകളുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല :)

ആശംസകള്‍ക്ക് നന്ദി :)

ഈ പോസ്റ്റ് വായിച്ച, അഭിപ്രായം പറഞ്ഞ... ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

ഇളംതെന്നല്‍.... said...

വിവാഹ വാര്‍ഷിക ആശംസകള്‍.

കുറുമാന്‍ said...

അഗ്രജനും, അഗ്രജിക്കും, വിവാഹ വാര്‍ഷികാശംസകള്‍ (ഇത്തിരി ലേറ്റായിന്ന് വച്ച് പ്രശ്നമൊന്നുമുണ്ടാവില്ലല്ലോല്ലെ?)

Rasheed Chalil said...

അഗ്രജാ വിവാഹ വാര്‍ഷികാശംസകള്‍.

ഓടോ : കുറുജീ ഞാന്‍ ലേറ്റായിന്ന് വച്ച് എന്തു പ്രശ്നം ?.

ദേവന്‍ said...

വി. വാ. ആശംസകള്‍ അഗ്രജാ,
വെട്ടിത്തിളക്കുന്ന ബിരിയാണി വല്ലതും വാര്‍ഷികത്തിനു വച്ചിട്ടുണ്ടെങ്കില്‍ അത്‌ ഓരോ പ്ലേറ്റ്‌ ബൂലോഗം വഴിയും പോരട്ടെ.

കരീം മാഷ്‌ said...

ആദ്യമായി വിവാഹ വാര്‍ഷിക ആശംസകള്‍.
വിശദമായി എഴുതിയതു കണ്ടു അസൂയയായി.
എന്റെ കല്ല്യാണത്തിനു ഞാനൊരു പരോളിലിറങ്ങിയ പ്രതിയെപ്പോലെയായിരുന്നു.
ഏതു നിമിഷവും മുങ്ങുമെന്നു പേടിച്ചു പാസ്പോര്‍ട്ടും ടിക്കറ്റും ഒളിച്ചു വെച്ചു നിരീക്ഷണത്തിനു മഫ്ടിയില്‍ ഉപ്പന്റെ മല്ലന്മാര്‍ ഇടം വലം നിന്നു കഴിഞ്ഞ കല്ല്യാണം.
ഇനി ആഘോഷായിട്ടു ഒന്നു കൂടി നടത്തിയാലോ എന്നാലോചിക്കുന്നു.

ഏറനാടന്‍ said...

അഗ്രജ-ജി ദമ്പതികള്‍ക്ക്‌ വൈകിയവേളയില്‍ മംഗളാശംസകള്‍ നേരുന്നു.
ഇതിലെ മണിയറ രംഗം ചിരിയുണര്‍ത്തി. ശരിക്കും 'വടക്കുംനോക്കിയന്ത്രം' പടത്തിലെ തളത്തില്‍ ദിനേശനായഭിനയിച്ച ശ്രീനിവാസനും ഭാര്യയായി വന്ന പാര്‍വ്വതിയും മനസ്സിലോടിയെത്തീട്ടോ. ഹ ഹാ...

Anonymous said...

hmmm!!

Anonymous said...

നന്നായിരുക്കുന്നു. ആശംസകള്‍

വിചാരം said...

കുട്ട്യേടത്തി....
(അഗ്രജാ ക്ഷമിച്ചാലും)... മുസ്ലിം ശരീഅത്ത് നിയമപ്രകാരം വിവാഹത്തിന് സ്ത്രീയുടെ സമ്മതം വളരെ അത്യന്താപേക്ഷികമാണ് അതിന് പുറമെ സ്ത്രീയുടെ പ്രത്യക്ഷസാന്നിത്യമില്ലെങ്കിലും നിക്കാഹിന്‍റെ വ്യവസ്ഥകളും മറ്റും സ്ത്രീ അറിഞ്ഞിരിക്കണം സ്ത്രീ കേള്‍ക്കേ മാത്രം നിക്കാഹ് നടത്താവൂ എന്നുമുണ്ട് (സ്ത്രീ മറയ്ക്കുള്ളിലിരുന്ന് നിക്കാഹിന്‍റെ ചടങ്ങുകള്‍ കേട്ടിരിക്കണം)സ്ഥലം എവിടെയെന്ന് ക്ലിപ്തപ്പെടുത്തിയിട്ടില്ല അതെവിടെയുമാവാം , അതികമാരും അറിയാത്തൊരു കാര്യവുമുണ്ട് ശരീഅത്ത് നിയമത്തില്‍... നിക്കാഹിന് സ്ത്രീയുടെ പിതാവോ മറ്റു ബന്ധുക്കളോ ഇല്ലെങ്കില്‍ സ്ത്രീ ഒരു മറയ്ക്കുള്ളിലിരുന്ന് ഖാളി(പുരോഹിതന്‍)സ്ത്രീയുടെ സമ്മതത്തോടെ വിവാഹം നിര്‍വ്വഹിച്ച് കൊടുക്കുന്നു

എന്നാല്‍ ഇതൊന്നും മിക്കവാറും പാലിക്കപ്പെടുന്നില്ല

..........
കുട്ട്യേടത്തി .. ഇനി മൊഴിചൊല്ലുകയാണെങ്കിലും സ്ത്രീക്ക് പുരുഷനേയും മൊഴിചൊല്ലാം അതിന് ഫസ്ഖ് എന്നുപറയും .. നമ്മുടെ ക്കൈപ്പള്ളിക്ക് എന്നേക്കാള്‍ അറിയാം ഈ വിഷയത്തെ കുറിച്ച് (ഞാന്‍ ബഹുമാനിക്കുന്നൊരു വ്യക്തികൂടിയാണദ്ദേഹം)

വിചാരം said...

ഒരു തിരുത്ത്... മുന്‍പെഴുതിയ എന്‍റെ കമന്‍റില്‍ നിക്കാഹിന്‍റെ ചടങ്ങുകള്‍ സ്ത്രീ കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞത് .. ഞാന്‍ തെറ്റായി മനസ്സിലാകിയതാണന്ന് എന്‍റെയൊരു സുഹൃത്തുപറഞ്ഞതിനാല്‍ .. ആ വാകിന് ഇനി പ്രസക്തിയില്ല അതുകൊണ്ട് അത് തിരുത്തി വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ... സ്ത്രീ കേള്‍ക്കള്‍ അത്ര നിര്‍ബ്ബന്ധമുള്ളൊരു കാര്യമല്ല ...

Anonymous said...

മണവാളനും മനവാട്ടിക്കും മനം വാടാത്ത ജീവിതാശംസ



Manu
brijviharam.blogspot.com

Peelikkutty!!!!! said...

പുയ്യാപ്ലക്കും പുയ്യെണ്ണിനും വിവാഹ വാര്‍ഷികാശംസകള്‍(ലേ..ശം വൈകിപ്പോയി ല്ലേ:))..ഇനിയും ഒരു 100,101 വര്‍‌ഷങ്ങള്‍ കൂടി...

ഷാ... said...

ആശംസകള്‍...
കല്യാണ ദിവസം മൊത്തം സംഭവബഹുലമായിരുന്നല്ലേ..കൊള്ളാം.

പണ്ട്, ഞാന്‍ സ്കൂളിന്‍ പഠിക്കുന്ന കാലത്ത് കസിന്റെ കല്യാണദിവസം പുതുപ്പെണ്ണീന് ഞങ്ങള്‍ കൊടുത്തത് ഒരു കുട്ട( വേണമെങ്കില്‍ കുറച്ച് കുറക്കാം..) ഉപ്പും മുളക് പൊടിയും ചേര്‍ത്ത ഹോര്‍ളിക്സ്.
പാവം അവര്‍ വാളു വെച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
---
ഏതായാലും ആ കലാ പരിപാടി അന്നത്തോടെ നിര്‍ത്തി. അല്ല , ഒരു കല്യാണത്തിന് വന്ന മുഴുവന്‍ ആളുകളും കേള്‍ക്കെ നല്ല നാല് ‘പഞ്ചാര’ വാക്കുകള്‍ കാരണവന്മാരൊന്നടങ്കം പറഞ്ഞാ ഇതല്ല ഇതിലപ്പുറവും നിര്‍ത്തും..

മുസ്തഫ|musthapha said...

ഇളംതെന്നല്‍: ആശംസകള്‍ക്ക് നന്ദി :)

കുറുമാന്‍ & ഇത്തിരിവെട്ടം: ഞാന്‍ ലേറ്റായോ... :)

രണ്ട് പേര്‍ക്കും ആശംസകള്‍ക്ക് നന്ദി.

ദേവേട്ടാ: ആശംസകള്‍ക്ക് നന്ദി.

ങും... നല്ലൊരു ബിരിയാണി ഉണ്ടാക്കി തന്നിട്ട്... പോട്ടെ ഒരു ബിരിയാണി കൊണ്ടൊന്നും നേരം വെളുക്കില്ല :))

കരീം മാഷെ: ആശംസകള്‍ക്ക് നന്ദി...

ങും പൂതി കൊള്ളാം... ഒന്നുകൂടെ നടത്താന്‍ അല്ലേ... സാബി കേള്‍ക്കേണ്ടിത് :)

ഏറനാടന്‍: ആശംസകള്‍ക്ക് നന്ദി :)

അനോണി: ആ 'hmmm!!' എന്ന മുക്കലിനെ/ മൂളലിനെ അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു... അടുത്ത കൊല്ലം ഈ പണി ചെയ്യില്ല - അത് പോരെ :)

ആവനാഴി: ആശംസകള്‍ക്ക് നന്ദി :)

വിചാരം: ക്ഷമിച്ചിരിക്കുന്നു :)

gmanu: ആശംസകള്‍ക്ക് നന്ദി :)

പീലിക്കുട്ടി: ആശംസകള്‍ക്ക് നന്ദി... ഹേയ് വൈകിയിട്ടൊന്നുമില്ലാ...

...ന്നാലും 100, 101 വര്‍ഷം,...ത്തിരി കടന്നു പോയില്ലെ :)

ബത്തേരിയന്‍: ആശംസകള്‍ക്ക് നന്ദി :)

കൊടുത്താല്‍ കൊല്ലത്തും കിട്ടു... മുളകിട്ട ഹോര്‍ളിക്സ് എവിടെയെങ്കിലും കാത്തിരിക്കുന്നൂണ്ടാകും :)

ഈ പോസ്റ്റ് വായിച്ച അഭിപ്രായം പറഞ്ഞ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

ലിഡിയ said...

ജ്സ്ക്ക്ക്ക്ഒത്തിരി താമസിച്ചു പോയീന്നറിയാമെങ്കിലും ഒരു വിവാഹവാര്‍ഷിക ആശംസകള്‍ ദാ പിടിച്ച് അങ്ങട്ട് വയ്ക്ക, ന്നിട്ട് നല്ല പാകത്തിന് ഉപ്പിട്ട ഒരു നാരങ്ങാവെള്ളമെങ്ങെടുക്ക,ന്താ??

-പാര്‍വതി.

Sona said...

ഇത്തിരി വൈകിയെങ്കിലും അഗ്രജനും,അഗ്രജിയ്ക്കും,എന്റെ ആശംസകള്‍ അറിയിച്ചു കൊള്ളൂന്നു.

സുഗതരാജ് പലേരി said...

ഞാന്‍ ഒരുപാട് വൈകിയാ വന്നതല്ലേ, എന്നാലും ഞാനും നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ആയുരാരോഗ്യ സൌഖ്യവും വിവാഹ വാര്‍ഷിക ആശംസകളും നേരുന്നു.

പ്രിയ said...

" ദയവായി ആരും തന്നെ many many happy returns of the day പറയരുത്... എണീക്കാന്‍ വൈക്യേതോണ്ട് ഇന്ന് കുളിച്ചിട്ടില്ല "

എന്ന് മെസ്സെന്ജര് സ്റ്റാറ്റസ് കണ്ടതുകൊണ്ട് ആശംസ മൊത്തമായിട്ടു മുനീറക്ക് തന്നെ കൊടുത്തേക്കാം.

'ദീര്ഘസുമംഗലി ഭവഃ'

സ്നേഹവും ഐശ്വര്യവും ആരോഗ്യവും ഉള്ള ഭര്ത്താവിനൊടും കുഞ്ഞുങ്ങളോടും കൂടെ ഐശ്വര്യത്തോടെ, സന്തോഷത്തോടെ പതിറ്റാണ്ടുകള്‍ വാഴാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

ആശംസകള്‍ :)

പ്രിയ said...

അഗ്രജന്‍ മാഷ്ടെ പ്രത്യേക ശ്രദ്ധക്ക്

മെസ്സെന്ജര് സ്റ്റാറ്റസ് "ഇന്നു കുളിച്ചിട്ടില്ല" എന്നത് " ഇന്നും കുളിച്ചിട്ടില്ല" എന്നാക്കി മാറ്റാന് അപേക്ഷ :)

ശ്രീ said...

ഒരിയ്ക്കല്‍ കൂടി വിവാഹ വാര്‍ഷിക ആശംസകള്‍!

വല്യമ്മായി said...

അയ്യോ ഇന്നും കുളിച്ചില്ലേ


പ്രാര്‍ത്ഥനകള്‍

എന്തായാലും വെള്ളിയാഴ്ചയെങ്കിലും കുളിച്ചിട്ട് പാര്‍ട്ടി അന്നു മതി.

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി.

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍!
അല്ലെങ്കില്‍ എന്നാണ് സാറ് നേരെത്തേ എഴുന്നേറ്റിട്ടുള്ളത്?

[ nardnahc hsemus ] said...

നൂറുകൊല്ലം കഴിഞ്ഞാലും ഈ 2007ലെ പോസ്റ്റിന്റെ മൂട്ടില്‍ തന്നെ ആശംസ പറയേണ്ടി വരും ല്ലേ??

അഗ്രൂഭായിയ്ക്കും മുനീറാന്റിയ്യ്ക്കും ഹൃദയാര്‍ദ്രമായ വിവാഹവാര്‍ഷികമംഗളാശംസകള്‍!!

പ്രയാസി said...

അഗ്രജക്കുടുമ്പത്തിനു പടച്ച റബ്ബ് എല്ലാവിധ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ..!

ഓടോ: ഇന്ന് കുളിച്ചില്ല! ഇന്ന് കുളിച്ചില്ലാന്ന് വിളിച്ചു കൂവണ്ടാ.. വെള്ളം അലര്‍ജിയാണെന്നു ഇവിടെ എല്ലാര്‍ക്കും അറിയാം..:)

കാട്ടിപ്പരുത്തി said...

ചിലവിതിലൊതുക്കി അല്ലെ കള്ളാ

Siraj Ibrahim said...

ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്, എന്റെ ആദ്യ രാത്രി എന്റെ വീട്ടില്‍ ആയിരുന്നത് കൊണ്ട് ഇതൊന്നും നേരിടേണ്ടി വന്നില്ല :)